യേശുവിന്റെ ബലി വഴി എങ്ങനെ നമുക്ക് ശുചീകരണത്തിന്റെ വരപ്രസാദം സ്വീകരിക്കാം?

യേശു  വന്നത് എല്ലാ മനുഷ്യർക്കും വേണ്ടി സ്വയം ഒരു ബലിയായി  സമർപ്പിക്കാൻ ആയിരുന്നു.ഈ വാർത്ത‍ ഋഗ്വേദത്തിലെ സ്‌തുതി ഗീതങ്ങളിലും  ഹെബ്രായ വേദങ്ങളിൽ വാഗ്‌ദാനങ്ങൾ ആയും ഉത്സവങ്ങളായും  മുന്‍കൂട്ടി അടയാളപെടുത്തിയും  ഇരിക്കുന്നു. പ്രാർത്ഥ സ്നാന മന്ത്രം ഉരുവിടുന്ന ഓരോ അവസരത്തിലും നമ്മൾ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം യേശു ആകുന്നു. അത് അങ്ങനെ ആകുന്നത്‌ ഏതു വിധം? വിശുദ്ധ വേദ പുസ്തകം പ്രഖ്യാപിക്കുന്ന കർമ്മത്തെ കുറിച്ചുള്ള നിയമം എല്ലാവരെയും ബാധിക്കുന്നത് ആണ്.

പാപത്തിന്റെ ശമ്പളം മരണമത്രേ;…(റോമർ 6:23)

താഴെ കാണുന്നത് ഈ കർമ്മത്തെ കുറിച്ചുള്ള നിയമത്തിന്റെ ഒരു  ചിത്രീകരണം ആണ്. “മരണം” എന്ന് പറയുന്നത് ഒരു  അകല്‍ച്ച അല്ലെങ്കിൽ വിച്ഛേദനം ആണ്. എപ്പോഴാണോ നമ്മുടെ ശരീരത്തിൽ നിന്നും  ആത്മാവ്‌ വിച്ഛേദിക്കപെടുന്നത് അപ്പോൾ നമ്മൾ ഭൌതീകം ആയി മരിക്കുന്നു. അതുപോലെ നമ്മൾ ആത്മീയം ആയി ദൈവത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇത് സത്യം ആണ് കാരണം ദൈവം പരിശുദ്ധൻ ആണ് (പാപം ഇല്ലാത്തവൻ).

രണ്ടു കുന്നുകൾ തമ്മിൽ ഒരു ഗർത്തം മൂലം അകന്നു ഇരിക്കുന്ന പോലെ നമ്മൾ ദൈവവും ആയി പാപം മൂലം അകന്നിരിക്കുന്നു.
രണ്ടു കുന്നുകൾ തമ്മിൽ ഒരു ഗർത്തം മൂലം അകന്നു ഇരിക്കുന്ന പോലെ നമ്മൾ ദൈവവും ആയി പാപം മൂലം അകന്നിരിക്കുന്നു.

നമ്മളെ ഒരു കുന്നിന്റെ മുകളിലും  ദൈവത്തെ മറ്റൊരു കുന്നിനു മുകളിലും ചിത്രീകരിച്ചാൽ നമ്മൾ പാപം ആകുന്ന അവസാനം ഇല്ലാത്ത ഗർത്തം വഴി വേർതിരിക്കപെട്ടിരിക്കുന്നു.

ഈ വേർപാട് അപരാധത്തിനും ഭയത്തിനും കാരണം ആകുന്നു. അതുകൊണ്ട് സ്വാഭാവികം ആയി നമ്മൾ ചെയ്യാൻ ശ്രമിക്കുക ഒരു പാലം ഉണ്ടാക്കി അതിൽ കൂടി നമ്മളെ ദൈവത്തിൽ എത്തിക്കുക ആണ്. നമ്മൾ ബലികഴിക്കുന്നു, പൂജ ചെയ്യുന്നു , തപസനുഷ്ടിക്കുന്നു, ഉത്സവങ്ങളിൽ പങ്കെടുക്കുന്നു, അമ്പലത്തിൽ പോകുന്നു, പ്രാർത്ഥനകൾ ചൊല്ലുന്നു കൂടാതെ പാപം ചെയ്യുന്നത് കുറയ്ക്കാനോ നിർത്താനോ ശ്രമിക്കുന്നു. നമ്മിൽ ചിലരുടെ പുണ്യം നേടി എടുക്കാൻ ഉള്ള  പ്രവൃത്തിയുടെ പട്ടിക വളരെ വലുത് ആയിരിക്കും. നമ്മുടെ പരിശ്രമങ്ങൾ, പുണ്യങ്ങൾ, ബലികൾ, തപസുകൾ ഇത്യാതി കാര്യങ്ങൾ എല്ലാം മോശം കാര്യങ്ങൾ അല്ലെങ്കിൽ കൂടി അവ അപര്യാപ്തം ആണ് കാരണം പാപത്തിന്റെ പ്രതിഫലം മരണം ആകുന്നു. ഇത് അടുത്ത ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

മതപരമായ യോഗ്യത അത് നല്ലതാണെങ്കിൽ കൂടി അതൊരിക്കലും നമ്മളും ദൈവവും തമ്മിൽ ഉള്ള വിടവിൻറെ അന്തരം കുറയ്ക്കില്ല
മതപരമായ യോഗ്യത അത് നല്ലതാണെങ്കിൽ കൂടി അതൊരിക്കലും നമ്മളും ദൈവവും തമ്മിൽ ഉള്ള വിടവിൻറെ അന്തരം കുറയ്ക്കില്ല

നമ്മൾ നമ്മുടെ മതപരമായ പ്രവർത്തികളിൽ കൂടി ദൈവവും നമ്മളും തമ്മിൽ ഉള്ള ആ വിടവ് നികത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അതൊരു മോശം കാര്യം ആകണം എന്നില്ല പക്ഷെ അതൊരിക്കലും ഈ പ്രശ്നം പരിഹരിക്കുന്നില്ല കാരണം അതൊരിക്കലും നമ്മളെ വിജയകരം ആയി അപ്പുറത്തെ വശത്തേക്ക് എത്തിക്കുക ഇല്ല. നമ്മുടെ പരിശ്രമങ്ങൾ എല്ലാം അതിനു  പര്യാപ്‌തമല്ല. കാൻസർ സുഖപെടുത്താൻ സസ്യാഹാരം കഴിച്ചും ബാണ്ടേജസ് ധരിച്ചും ശ്രമിക്കുന്നത് പോലെ ആണ് അത്. സസ്യാഹാരം കഴിക്കുന്നതും ബാണ്ടേജസ് ധരികുന്നതും എല്ലാം നല്ലത് തന്നെ പക്ഷെ കാൻസറിനെ അത് സുഖപെടുത്തില്ല. അതിനു വേണ്ടി നിങ്ങൾക്ക് തീർത്തും വെത്യസ്ഥം ആയ ഒരു ചികിത്സ ആണ് അവശ്യം. മതപരമായ പ്രവർത്തികളുടെ ഒരു പാലത്തിൽ കൂടി ഈ ഗർത്തത്തെ മറികടക്കുന്നത്‌ ചിത്രീകരിച്ചാൽ അത് പകുതി വഴി മാത്രം ചെല്ലുകയും നമ്മളെ ദൈവവും ആയി പിന്നെയും വേർതിരിക്കുന്നത് കാണാം.

നമ്മുടെ അവസ്ഥയുടെ സര്‍വ്വപ്രധാനസംഗതിയായി നമ്മുടെ ആത്മാവിൽ ഇറങ്ങി ചെല്ലുന്നത് വരെ കർമ്മത്തെ സംബതിച്ചുള്ള ഈ നിയമം ഒരു മോശം വാർത്ത‍ ആണ്. അതിനെ കുറിച്ച് കേൾക്കാൻ നമുക്ക് താൽപര്യം  ഇല്ല, നമ്മൾ ഇതിനെ മറികടക്കാൻ വേണ്ടി പല പ്രവർത്തികളും നമ്മുടെ ജീവിതത്തിൽ ചെയ്തു കൊണ്ടിരിക്കുന്നു. പക്ഷെ വിശുദ്ധ വേദപുസ്തകം ഈ നിയമത്തോടെ അവസാനിക്കുന്നില്ല.

അത് പുതിയ ഒരു വഴിയിലേക്ക് നമ്മെ നയിക്കുന്നു , ഒരു മംഗള വാർത്തയിലേക്ക് — സുവിശേഷതിലേക്ക്. കർമത്തെ സംബന്ധിച്ച ഈ നിയമം മോക്ഷത്തിന്റെയും  പരിജ്ഞാനത്തിന്റെയും ഒരു നേര്‍വിപരീതം ആണ്. എന്താണ് ആ മോക്ഷത്തെ കുറിച്ചുള്ള ആ മംഗള വാർത്ത‍?

പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (റോമൻസ് 6:23)

സുവിശേഷത്തിൽ ഉള്ള ഈ നല്ല വാർത്ത‍ എന്നുള്ളത് യേശുവിന്റെ കുരിശിലെ ബലി ദൈവവും നമ്മളും തമ്മിൽ ഉള്ള ആ വേർപാടിന് മറികടക്കാൻ ഒരു പാലം ആയി വർത്തിക്കുന്നു എന്നുള്ളതാണ്. നമുക്കറിയാം യേശു മരണ ശേഷം മൂനാം നാൾ ശരീരത്തിൽ ഉയിർത്തു എഴുനേൽക്കുകയും ഭൌതീക ശരീരത്തിൽ വീണ്ടും ജീവനിൽ ആയെന്നും. എങ്കിലും കുറച്ചു ആൾക്കാർ യേശുവിന്റെ ഈ പുനരുദ്ധാനം വിശ്വസിക്കാൻ താൽപര്യപെടാറില്ല ഈ ലിങ്കിൽ ഞാൻ ഈ വിഷയത്തെ കുറിച്ച് നടത്തിയ ഒരു പ്രഭാഷണം ഉണ്ട്. (വീഡിയോ ഇവിടെ )

യേശു സമ്പൂർണ്ണ ബലി നൽകുന്ന ആ “പുരുഷൻ” ആണ്. യേശു ഒരു മനുഷ്യൻ ആയിരുന്നത് കൊണ്ട് ആ വിടവിനെ നികത്തുന്ന ഒരു പാലം ആയി മനുഷ്യരുടെ ഭാകത്തെ കൂട്ടി ഇണക്കാനും അവൻ നിര്‍ദ്ദോഷനായിരുന്നതിനാൽ ദൈവത്തിന്റെ ഭാകത്തെ കൂട്ടി ഇനക്കാനും കഴിഞ്ഞു. അവൻ ജീവന്റെ പാലം ആണ് അതാണ് താഴെ ഉള്ള ചിത്രത്തിൽ കാണുന്നത്.

ദൈവവും മനുഷ്യനും തമ്മിൽ ഉള്ള ആ വിടവ് യേശു ആകുന്ന പാലം വഴി ബന്ധിക്കപെടുന്നു. അവന്റെ ബലി നമ്മുടെ പാപത്തിനു പകരം നൽകുന്നു。
ദൈവവും മനുഷ്യനും തമ്മിൽ ഉള്ള ആ വിടവ് യേശു ആകുന്ന പാലം വഴി ബന്ധിക്കപെടുന്നു. അവന്റെ ബലി നമ്മുടെ പാപത്തിനു പകരം നൽകുന്നു。

ഈ മോക്ഷ തത്ത്വം അനുസരിച്ച് എങ്ങനെ ആണ് യേശുവിന്റെ ബലി നമുക്ക് നൽകപെട്ടത് എന്ന് നോക്കൂ. അത് നൽകപെട്ടതു ഒരു കൃപാവരം അഥവ സമ്മാനം ആയാണ്.  കൃപ അഥവ സമ്മാനം എന്ത് തന്നെ ആയിരുന്നാലും, അത് അങ്ങനെ ആയിരിക്കണം എങ്കിൽ ജോലി ചെയ്തതിനു ലഭിച്ച പ്രതിഫലമോ യോഗ്യതക്ക് ലഭിച്ച അംഗീകാരമോ ആകരുത്. അങ്ങനെ വരുകിൽ അതൊരിക്കലും ഒരു സമ്മാനം അഥവ കൃപ അല്ലാതാകും. അതുപോലെ തന്നെ നിങ്ങൾക്ക് ഒരിക്കലും യേശുവിന്റെ ബലി സ്വന്തം ആക്കാനോ അര്‍ഹതപെടുത്താനോ കഴിയില്ല. അത് നിങ്ങൾക്ക് നൽകപെടുന്ന കൃപ(സമ്മാനം) ആണ്. എന്താണ് ആ കൃപ? അത് നിത്യതയിൽ ഉള്ള ജീവിതം ആണ്. അത് അർത്ഥം ആക്കുന്നത് പാപം മൂലം വന്നു ഭാവിച്ച മരണത്തിന്റെ റദ്ദാക്കൽ‍ ആണ്. ക്രിസ്തുവിന്റെ ബലി ഒരു പാലം പോലെ നിങ്ങളെ ദൈവവും ആയി ബന്ധിപ്പികുകയും നിത്യതയിൽ ഉള്ള ജീവനെ പ്രാപിക്കാൻ കഴിയുമാറക്കുന്നു. മരണത്തെ ജയിച്ചു ഉയർത്തു എഴുന്നേറ്റ് തന്നെ കർത്താവായി  വെളിപെടുത്തിയ  കൃസ്തു വഴി ആണ് ഈ കൃപ നിങ്ങൾക്ക് തരുന്നത്。

അങ്ങനെ എങ്കിൽ എനിക്കും താങ്കൾക്കും  യേശു തരുന്ന  ജീവന്റെ ഈ പാലം എങ്ങനെ മുറിച്ചു കടക്കാൻ(cross) കഴിയും?  വീണ്ടും സമ്മാനത്തെ അല്ലെങ്കിൽ കൃപയെ കുറിച്ച് ചിന്തിച്ചു നോക്കൂ.   അദ്ധ്വാനിചിട്ടില്ലാത്ത ഒന്നിന് വേണ്ടി ആരെങ്കിലും വന്നു ഒരു സമ്മാനം നിങ്ങൾക്ക് തരുന്നു എന്ന് കരുതുക.  പക്ഷെ ആ സമ്മാനത്തിന്റെ അല്ലെങ്കിൽ ഗുണം ലഭിക്കണം എങ്കിൽ നിങ്ങൾ തീർച്ചയായും അത് കൈകൊള്ളേണ്ടി ഇരിക്കുന്നു. നിങ്ങൾക്ക് ഒരാൾ ഒരു ഉപഹാരം വാഗ്ദാനം നല്കപെട്ടാൽ രണ്ടു വഴികൾ ആണ് ഉള്ളത്. ഒന്നിലെ ആ ഉപഹാരം തിരസ്കരിക്കുക അല്ലെങ്കിൽ സ്വീകരിക്കുക. യേശു നല്കുന്ന ഈ ഉപഹാരം കൂടിയേ കഴിയൂ അത് കേവലം വിശ്വസിക്കലോ, പഠിക്കലോ മനസിലാക്കാലോ അല്ല. ഇത് അടുത്ത ചിത്രത്തിൽ വിശദീകരിച്ചിരിക്കുന്ന പോലെ നമ്മൾ ദൈവത്തിലേക്ക് തിരിഞ്ഞു അവിടുന്ന് നല്കുന്ന ആ ഉപഹാരം സ്വീകരിക്കാൻ  ആ പാലത്തിൽ കൂടി നടക്കേണ്ടി ഇരിക്കുന്നു.

യേശുവിന്റെ ബലി   ഒരു ഉപഹാരം ആണ്. നമ്മൾ  ഓരോരുത്തരും അത് തീർച്ചയായും സ്വീകരികേണ്ടി ഇരിക്ക്കുന്നു.
യേശുവിന്റെ ബലി ഒരു ഉപഹാരം ആണ്. നമ്മൾ ഓരോരുത്തരും അത് തീർച്ചയായും സ്വീകരികേണ്ടി ഇരിക്ക്കുന്നു.

അങ്ങനെ എങ്കിൽ ഈ ഉപഹാരം എങ്ങനെ നമുക്ക് സ്വീകരിക്കാം. വിശുദ്ധ വേദപുസ്തകം പറയുന്നു.

“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും”  (റോമൻസ് 10:13)

ഈ വാഗ്‌ദാനം എല്ലാവർക്കും ഉള്ളതാണ്. അവന്റെ ഉയിർപ്പ് മുതൽ ഇന്നോളം അവൻ ജീവിച്ചിരിക്കുന്നവനും കർത്താവും ആണ്. അതുകൊണ്ട് താങ്കൾ അവനെ വിളിക്കുക ആണെങ്കിൽ അവൻ താങ്കളുടെ വിളി കേൾക്കുകയും അവൻ നല്കുന്ന ജീവന്റെ സമ്മാനം നിങ്ങൾക്ക്  തരികയും ചെയ്യും.

ഒരു സംഭാഷണം പോലെ താങ്കൾ അവിടുത്തെ വിളിച്ചപേക്ഷിക്കുക . ഒരുപക്ഷെ നിങ്ങൾ അങ്ങനെ ഒരിക്കലും ചെയ്തിരിക്കില്ല. നിങ്ങളെ അതിനു സഹായിക്കാൻ  ഇതാ ഇവിടെ ഒരു മാര്‍ഗനിര്‍ദേശം. ഇതൊരു അത്ഭുത മന്ത്രോച്ചാരണം അല്ല . ഇത് ഏതെങ്കിലും ശക്തി നല്കുന്ന സവിശേഷമായ കുറെ പദങ്ങളൊ അല്ല. മേൽ പറഞ്ഞ  ഉപഹാരം( കൃപ) നമുക്ക് നല്കാനുള്ള അവിടുത്തെ കഴിവിലും സന്നദ്ധതയിലും  ഉള്ള ആശ്രയിക്കാൻ  ഇത്  താങ്കളെ സഹായിക്കുന്നു. അവനിൽ ആശ്രയിക്കുമ്പോൾ അവൻ നമ്മെ കേൾക്കുകയും പ്രത്യുത്തരം നല്‍കുകയും ചെയ്യും. അതുകൊണ്ട് ഈ മാര്‍ഗനിര്‍ദേശം അതുപോലെ പിന്തുടർന്ന് അത് ഉറക്കെ ഉച്ചരിക്കുകയോ ആത്മാവിൽ  പറയുകയോ ചെയ്തു യേശുവിൽ ഉള്ള ആ കൃപ (സമ്മാനം) സ്വീകരിക്കുക.

പ്രാർത്ഥന,

“കർത്താവായ യേശുവേ , എൻറെ ജീവിതത്തിലെ പാപങ്ങൾ മൂലം ഞാൻ ദൈവവും ആയി വേര്‍പെട്ടിരിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു. ഞാൻ കഠിനമായി  പരിശ്രമിച്ചാലും , എൻറെ പരിശ്രമങ്ങളോ ബലികളൊ ഒന്നും തന്നെ ഈ വേർപാടിനെ കുറയ്ക്കാൻ പര്യാപ്തം അല്ലല്ലോ. പക്ഷെ അങ്ങയുടെ മരണമാകുന്ന ബലി വഴി എല്ലാ പാപങ്ങളും കഴുകി കളയുന്നു , എന്റെ പാപങ്ങൾ ഉൾപെടെ.  കുരിശിലെ ബലിക്കു ശേഷം അങ്ങ് മരണത്തിൽ നിന്നും ഉയർത്തു എഴുന്നേറ്റതായി ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തന്നെ അങ്ങയുടെ ബലി പര്യാപ്തമായതെന്നു എന്ന്  ഞാൻ അറിയുന്നു. എൻറെ പാപങ്ങളിൽ നിന്ന് എന്നെ  കഴുകി  ദൈവവും ആയി രമ്യത പെട്ട്  നിത്യജീവൻ ലഭ്യമാക്കാൻ  ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു. പാപത്തിനു അടിമപെട്ട ഒരു ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് എന്നെ പാപത്തിന്റെ കെട്ടുകളിൽ നിന്ന് വിടുവിച്ചു കർമത്തിന്റെ  സ്വാധീനശക്തിനിന്നും എന്നെ മോചിപ്പിക്കേണമേ. കർത്താവായ യേശുവേ, എനിക്ക് വേണ്ടി അങ്ങ് ചെയ്ത എല്ലാത്തിനും ഞാൻ നന്ദി പറയുന്നു എന്റെ തുടർന്നുള്ള ജീവിതത്തിലും എന്നെ വഴിനടത്തേണമേ അങ്ങനെ അങ്ങയെ എന്റെ കർത്താവായി പിന്തുടരാൻ അനുവധിക്കേണമേ”

ദീപാവലി കർത്താവായ യേശുവിനെ

diwali-lampsദീപാവലി ഞാൻ കൂടുതൽ അടുത്ത് പരിചയപെട്ടത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന അവസരത്തിൽ ആയിരുന്നു. ഒരു മാസം താമസിച്ചു ജോലി ചെയ്യേണ്ടി വന്ന അവസരത്തിൽ താമസത്തിന്റെ തുടക്കം തന്നെ എന്റെ ചുറ്റുപാടും ദീപാവലി ആഘോഷം നടന്നു. ഞാൻ കൂടുതലും ഓർക്കുന്നത് പടക്കം പൊട്ടിക്കുന്നതാണ്, വായു മുഴുവൻ പുക കൊണ്ട് നിറഞ്ഞു എന്റെ കണ്ണ് ചെറുതായി വേദനഎടുത്തു.  എന്റെ ചുറ്റും നടക്കുന്ന  ആവേശതിമർപ്പിനിടയിൽ ഞാൻ എന്താണ് ദീപാവലി എന്ന് പഠിക്കാൻ ആഗ്രഹിച്ചു. എന്താണ് ദീപാവലി? എന്താണ് അത് അർത്ഥം ആക്കുന്നത്? അധികം താമസിക്കാതെ ഞാൻ അതിലേക്ക് ആകർഷിക്കപെട്ടു.

ദീപങ്ങളുടെ ഉത്സവം എന്നെ പ്രചോദിപ്പിച്ചു കാരണം ഞാൻ ക്രിസ്തുവിനെ പിന്തുടരുന്ന ഒരു വെക്തി ആണ്. അദ്ധ്യേഹത്തിന്റെ പഠിപ്പിക്കലിന്റെ പരമപ്രധാനം ആയ ആശയം തന്നിൽ ഉള്ള പ്രകാശം നമ്മിൽ ഓരോരുത്തരിലും ഉള്ള അന്ധകാരത്തെ കീഴടക്കും എന്നുള്ളതാണ്. അതുകൊണ്ട് ദീപാവലി കർത്താവായ യേശുവിന്റെ പടിപ്പിക്കലും ആയി വളരെ അഭേദ്യം ആയി ബന്ധപെട്ടിരിക്കുന്നു.

നമ്മിൽ കുടികൊള്ളുന്ന അന്ധകാരം മൂലം പ്രശ്‌നങ്ങൾ ഉണ്ട് എന്ന് നമ്മൾ ഒട്ടു മിക്കവരും മനസിലാക്കുന്നു. അതുകൊണ്ടാണ് കോടികണക്കിന് ജനങ്ങൾ കുംബമേളയിൽ പങ്കെടുക്കുന്നത് കാരണം അവരെല്ലാവരും തങ്ങളിൽ പാപം കുടികൊള്ളുന്നു എന്നും അത് കഴുകി സ്വയം ശുദ്ധിവരുത്തണം എന്നും മനസിലാക്കുന്നു. വളരെ പ്രാചീനപ്രശസ്തമായ പ്രാർത്ഥസ്നാന മന്ത്രത്തിൽ നമ്മിൽ ഉള്ള പാപത്തെ അല്ലെങ്കിൽ അന്ധകാരത്തെ അത് ഏറ്റുപറയുന്നത്.

“ഞാൻ ഒരു പാപി ആണ്. ഞാൻ പാപത്തിന്റെ ഫലം ആണ്. ഞാൻ പാപത്തിൽ ഉരുവായി. എന്റെ ആത്മാവ്‌ പാപത്തിനു കീഴ്പെട്ടിരിക്കുന്നു. ഞാൻ പാപികളിൽ ഏറ്റവും നികൃഷ്ടനാണ്. അതിമനോഹര നയനങ്ങൾ ഉള്ള  കർത്താവേ (ഭഗവാനെ)  എന്നെ രക്ഷിക്കേണമേ പരിത്യാഗത്തിന്റെ കർത്താവേ(ഭഗവാനെ).”

എന്നാൽ ഈ പാപത്തെക്കുറിച്ച് അല്ലെങ്കിൽ അന്ധകാരത്തെ കുറിച്ചുള്ള നമ്മുടെ ചിന്തകൾ പ്രത്സാഹജനകം അല്ല. യഥാർഥത്തിൽ നമ്മൾ ഇതിനെ ചില അവസരത്തിൽ മോശം വാർത്ത‍ ആയി പരിഗണിക്കുന്നു. അതുകൊണ്ടാണ് വെളിച്ചം അന്ധകാരത്തെ കീഴ്പെടുത്തുന്നത് നമ്മിൽ കൂടുതൽ പ്രതീക്ഷയും ആഘോഷവും പ്രധാനം ചെയ്യുന്നത്. തന്മൂലം വിളക്കുകളും, മധുരപലഹാരങ്ങളും, പടക്കവും എല്ലാം വഴി, ദീപാവലി, വെളിച്ചം അന്ധകാരത്തിന് മേൽ നേടിയ ഈ വിജയത്തെ പ്രകടിപ്പിക്കുന്നു.

കർത്താവായ യേശു – ലോകത്തിന്റെ പ്രകാശം

ഇതാണ് കർത്താവായ യേശുവും സംശയലേശമന്യേ ചെയ്തതും. സത്യവേദ പുസ്തകത്തിലെ സുവിശേഷത്തിൽ യേശുവിനെ താഴെ കാണും പ്രകാരം ചിത്രീകരിചിരിക്കുന്നു.

“ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.” (യോഹന്നാൻ 1:1-5)

ദീപാവലി പ്രകടിപ്പിക്കുന്ന ആ പ്രതീക്ഷ ഈ “വചന”ത്തിൽ നിറവേറുന്നതായി നിങ്ങൾക്ക് കാണാം. ഈ “വചന”തിലേക്ക് വരുന്ന ആ പ്രതീക്ഷ ദൈവത്തിൽ നിന്നും ഉള്ളതാണ്, അത് തന്നെ ആണ് യോഹന്നാൻ യേശു ആയി തിരിച്ചറിയുന്നത്‌. സുവിശേഷം അത് തുടർന്ന് പ്രതിപാതിക്കുന്നുണ്ട്.

ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹന്നാൻ 1:9-13)

കർത്താവായ യേശു എങ്ങനെ ആണ് എല്ലാവർക്കും വെളിച്ചം പകരാൻ വേണ്ടി വന്നത് എന്ന് ഇത് വിശദീകരിക്കുന്നു. കുറച്ചു പേർ വിശ്വസിക്കുന്നത് ഇത് കുറച്ചുപേർക്ക് മാത്രം ഉള്ളത് എന്നാണ്, പക്ഷെ അതിൽ പറഞ്ഞിരികുന്നത് ഈ ലോകത്തിൽ ഉള്ള എല്ലാവർക്കും ദൈവമക്കൾ ആകാൻ വേണ്ടി ഉള്ളത് എന്നാണ്. തങ്ങളിൽ ഉള്ള അന്ധകാരത്തെ വെളിച്ചം കൊണ്ട് കീഴടക്കുന്ന ദീപാവലി പോലെ  യേശുവിൽ താല്‍പര്യം ഉള്ളവർക്ക് എല്ലാവർക്കും അത് വാഗ്‌ദാനം ചെയ്യുന്നു.

കർത്താവായ യേശുവിന്റെ ജീവിതം നൂറു കണക്കിന് വർഷങ്ങൾക്കു മുമ്പ് പ്രവചിക്കപെട്ടത്

കർത്താവായ യേശുവിന്റെ ജീവിതത്തിൽ ഏറ്റവും അസാധാരണം ആയിട്ടുള്ളത് അവിടുത്തെ മനുഷ്യാവതാരം മനുഷ്യചരിത്രത്തിൽ പല വഴികളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും മുൻകൂട്ടി അറിയിക്കുകയും പ്രവചിക്കപെടുകയും  അവയെല്ലാം ഹെബ്രായ വേദങ്ങളിൽ രേഖപെടുത്തിവക്കുകയും ചെയ്തു എന്നുള്ളതാണ്. കുറച്ചു പ്രവചനങ്ങൾ പ്രാചീന വേദം ആയ ഋഗ് വേദത്തിലും പ്രതിപാതിക്കുന്നുണ്ട്.ഋഗ് വേദം വരാനിരിക്കുന്ന ഒരു പുരുഷനെ പ്രകീർത്തിക്കുന്നതിനോട് ഒപ്പം തന്നെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന മനുവിന്റെ കാലത്തെ ജലപ്രളയത്തെ കുറിച്ചും പറയുന്നു. ഇതേ മനു തന്നെ ആണ് വേദ പുസ്തകത്തിലെ നോഹ. ഈ പുരാണ ലിഖിതങ്ങൾ മനുഷ്യരുടെ പപത്തിന്റെ അന്ധകാരത്തെ അനാവരണം ചെയ്യുന്നതോടൊപ്പം വരാനിരിക്കുന്ന പ്രതീക്ഷ ആകുന്ന പുരുഷനെ അല്ലെങ്കിൽ കർത്താവായ യേശുവിനെ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഋഗ് വേദത്തിൽ പൂര്‍ണ്ണനായ മനുഷ്യൻ ആയി ദൈവം  അവതരിക്കുന്ന ആ പുരുഷൻ സ്വയം  യാഗം ആയി  തീരുന്നതിനെ കുറിച്ച് പ്രവചിച്ചിരിക്കുന്നു. ഈ യാഗം നമ്മുടെ പാപത്തിന്റെ കർമത്തിനു  മറുവില നൽകുവാനും നമ്മുടെ അന്തരംഗത്തെ  ശുദ്ധി ചെയ്യാനും  മതിയായത് ആകുന്നു. ശരീരം ശുചി ആക്കുന്നതും പൂജ ചെയ്യുന്നതും എല്ലാം നല്ലത് തന്നെ പക്ഷെ അവ നമ്മുടെ ബഹ്യം ആയ ശുദ്ധിക്ക് മാത്രമേ ഉപകരിക്കൂ. നമുക്ക് ആവശ്യം നമ്മുടെ അന്തരംഗത്തെ ശുദ്ധിയാക്കുന്ന കൂടുതൽ മെച്ചം ആയ ഒരു യാഗം ആണ് അവശ്യം ആയി ഇരികുന്നത്

ഹെബ്രായ വേദങ്ങളിൽ പ്രവചിക്കപെട്ട കർത്താവായ യേശു

ഋഗ്വേദത്തിനു ഒപ്പം തന്നെ ഹെബ്രായ വേദങ്ങളിലും വരാനിരിക്കുന്ന ഒരുവനെ കുറിച്ചുള്ള പ്രവചനങ്ങൾ ഉണ്ട്. ഹെബ്രായ വേദത്തിൽ വളരെ പ്രധാനപെട്ടതായിരുന്നു ഋഷി ഏശയ്യ ( ജീവിച്ചിരുന്നത് 750 ബി.സി., മറ്റൊരു അർത്ഥത്തിൽ കർത്താവായ യേശു ഈ ഭൂമിയിൽ നടക്കുന്നതിനും 750 വർഷങ്ങൾക്കു മുമ്പ്). അധ്യേഹത്തിനു വരാനിരിക്കുന്ന ആളെ കുറിച്ച് കുറെ ഉൾകാഴ്ചകൾ ഉണ്ടായിരുന്നു. കർത്താവായ യേശുവിനെ വിളംബരം  ചെയ്യുമ്പോൾ അധ്യേഹം ഒരു ദീപാവലി പ്രതീക്ഷിച്ചു.

“ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു.” (യെശയ്യാവ് 9:2)

എന്തായിരിക്കും ഈ സംഭവം, അധ്യേഹം തുടരുന്നു

“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശയ്യാവ് 9:6)

ഈ പ്രവചിക്കപെട്ട ആൾ ഒരു അവതാര പുരുഷൻ എങ്കിലും നമ്മുടെ സേവകൻ ആയി നമ്മുടെ അന്ധകാരത്തിന്റെ ആവശ്യങ്ങളെ അവൻ സഹായിക്കുന്നു.

“സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.” (യെശയ്യാവ് 53:4-6)

എശയ്യാവ് കർത്താവായ യേശുവിന്റെ കുരിശുമരണം വിവരിക്കുന്നുണ്ട്. അധ്യേഹം ഇത് എഴുതിയത് ഇത് സംഭവിക്കുന്നതിനും 750 വർഷങ്ങൾക്ക് മുമ്പും, ഈ യാഗം നമ്മെ സുഖപെടുത്താൻ ഉള്ളത് ആണ് എന്നും ആണ്.  ആ ബലിയെ കുറിച്ച് ദൈവം ഈ ദാസനോട് പറയുന്നതായി യേശയ്യാവ് എഴുതിയിരിക്കുന്നു.

“എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു (യെഹൂദർ അല്ലാത്തവർക്ക്) പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശയ്യാവ് 49:6b)

നോക്കൂ! ഈ യാഗം എനിക്കും നിങ്ങൾക്കും വേണ്ടി ആണ്. എല്ലാവർക്കും വേണ്ടി ആണ്.

പൗലോസിന്റെ ഉദാഹരണം

യേശുവിന്റെ പേരിനെ പോലും വെറുത്തിരുന്ന പൌലോസ് കർത്താവായ യേശുവിന്റെ ബലി തനിക്കു വേണ്ടി ഉള്ളത് ആണ് എന്ന് ഒരിക്കലും വിശ്വസിച്ചില്ല. പക്ഷെ യേശുവും ആയുള്ള പൌലോസിന്റെ കണ്ടുമുട്ടൽ പൌലോസിനെ ഇങ്ങനെ എഴുതാൻ കാരണം ആക്കി.

“ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.” (1 കൊരി.4:6 )

പൌലോസ് യേശുവിനെ കാണുകയും അത് വെളിച്ചം  “അദ്ധ്യേഹത്തിന്റെ ഹൃദയത്തിൽ പ്രകാശിക്കാനും ഇടയാക്കി.”

കർത്താവായ യേശുവിന്റെ പ്രകാശം നിങ്ങൾക്കും അനുഭവിക്കാം

പൌലോസ് അനുഭവിച്ച , എശയ്യാവ് പ്രവചിച്ച, കർത്താവായ യേശുവിൽ ലഭ്യം ആയിട്ടുള്ള അന്ധകാരത്തിൽ നിന്നും പാപത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള ആ “രക്ഷ” നമുക്ക് ലഭിക്കാൻ എന്ത് ചെയ്യണം? പൌലോസ് ഇതിനു മറ്റൊരു ലേഖനത്തിൽ ഉത്തരം തരുന്നുണ്ട്.

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ. 6:23)

നോക്കൂ, എങ്ങനെ ആണ് അധ്യേഹം അതിനെ കൃപാവരം എന്ന് വിളിക്കുന്നത്‌. കൃപ അല്ലെങ്കിൽ ദാനം എന്നുള്ളത് സമ്പാതിക്കാൻ കഴിയുന്നത്‌ അല്ല. ആരെങ്കിലും നിങ്ങൾക്ക് തരുന്നത് ആയിരിക്കും അല്ലെങ്കിൽ നിങ്ങൾ അതിനു പത്രീഭവിക്കുന്നത് ആയിരിക്കും. പക്ഷെ അത് നിങ്ങൾ സ്വീകരിക്കുന്നത് വരെ നിങ്ങൾക്ക് അതിൽ നിന്ന് ഒരു മെച്ചവും ഉണ്ടാകില്ല അത് നിങ്ങളുടെ കൈവശം ആയിരിക്കില്ല. അതുകൊണ്ടാണ് ഞാൻ നേരത്തെ പറഞ്ഞ അതെ യോഹന്നാൻ ഇങ്ങനെ എഴുതിയത്.

“അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹന്നാൻ 1:12 )

അതുകൊണ്ട് നിങ്ങൾ അവനെ സ്വീകരിക്കുക. അവനെ സ്വീകരിക്കാൻ നിർബാതം ലഭ്യം ആയ കൃപ അവനോട് ചോദിക്കുക. അവൻ ഇന്നും ജീവിക്കുന്നത് കൊണ്ട് നിങ്ങൾക്ക് അതിനു കഴിയും. അതെ, ഋഷി എശയ്യാവ് താഴെ നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പീഡസഹിക്കുന്ന ദാസനെ പറ്റി  പ്രവചിച്ച പോലെ, അവൻ നമ്മുടെ പാപങ്ങൾക്ക്‌ വേണ്ടി ബലി ആയി തീരുകയും  മൂന്നാം ദിവസം ജീവിതത്തിലേക്ക് തിരിച്ചു പ്രവേശിക്കുകയും ചെയ്തു.

“അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.” (യെശയ്യാവ് 53:11)

കർത്താവായ യേശു ഇന്നും ജീവിക്കുന്നു അതുകൊണ്ട് നിങ്ങളുടെ പ്രാർത്ഥന കേൾക്കാൻ അവനു കഴിയും. നിങ്ങൾക്ക് പ്രാർത്ഥ സ്നാന മന്ത്രം അവനോടു ഉരുവിടാം. അവൻ നിന്നെ കേൾക്കുകയും രക്ഷിക്കുകയും ചെയ്യും കാരണം അവൻ നിനക്ക് വേണ്ടി  സ്വയം യാഗം ആയി തീരുകയും ഇപ്പോൾ എല്ലാ അധികാരവും ഉള്ളവനും ആയി തീർന്നും ഇരിക്കുന്നു. ഇതാ ഇവിടെ ആ പ്രാർത്ഥന ഒരിക്കൽ കൂടി, നിങ്ങൾക്ക് അവനോടു അപേക്ഷിക്കാം:

“ഞാൻ ഒരു പാപി ആണ്. ഞാൻ പാപത്തിന്റെ ഫലം ആണ്. ഞാൻ പാപത്തിൽ ഉരുവായി. എന്റെ ആത്മാവ്‌ പാപത്തിനു കീഴ്പെട്ടിരിക്കുന്നു. ഞാൻ പാപികളിൽ ഏറ്റവും നികൃഷ്ടനാണ്. അതിമനോഹര നയനങ്ങൾ ഉള്ള  കർത്താവേ (ഭഗവാനെ)  എന്നെ രക്ഷിക്കേണമേ പരിത്യാഗത്തിന്റെ കർത്താവേ(ഭഗവാനെ).”

ഇവിടെ ഉള്ള മറ്റു ലേഖനങ്ങളും വായിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. അത് ആരംഭിക്കുന്നത് മനുഷ്യചരിത്രത്തിന്റെ തുടക്കം മുതൽ  സംസ്കൃത, ഹെബ്രായ വേദങ്ങളിൽ നമ്മെ അന്ധകാരത്തിൽ നിന്ന് രക്ഷിച്ചു പ്രകാശത്തിലേക്ക് എത്തിക്കുന്ന ദൈവത്തിന്റെ ദാനം ആയ ആ പദ്ധതി വിവരിച്ചിരിക്കുന്നു. സമയം കിട്ടുന്ന മുറക്ക് ഞാൻ കൂടുതൽ ലേഖങ്ങൾ കൂട്ടിച്ചേര്‍ക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്നെ ബന്ധപെടുക.

ഈ ദീപാവലിക്ക് ദീപങ്ങൾ തെളിയിക്കുമ്പോഴും സമ്മാനങ്ങൾ കൈമാറുമ്പോഴും പൌലോസ് അനുഭവിച്ച അനേക വർഷങ്ങൾക്ക് മുമ്പ് തന്നെ മാറ്റിമറിച്ച കർത്താവായ യേശുവിൽ ഉള്ള ആ ആന്തരിക വെളിച്ചം നിങ്ങളിലും അനുഭവവേദ്യം ആകട്ടെ എന്നാശംസിക്കുന്നു. സന്തോഷം നിറഞ്ഞ ദീപാവലി – Happy Deewali

കുംബമേള : പാപത്തെ കുറിച്ചുള്ള മോശ വാർത്തയും നമ്മുടെ ശുദ്ധീകാരണത്തിന്റെ ആവശ്യകതയും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ മത സമ്മേളനം നടക്കുന്നത് ഇന്ത്യയിൽ ആണ് അതും 12 വർഷത്തിൽ ഒരിക്കൽ.55 ദിവസം നീണ്ടു നിൽക്കുന്ന കുംബ മേളയോട് അനുബന്ധിച്ച് 10 കോടി ജനങ്ങൾ ആണ് അവസാനം ആയി 2013 ഇൽ നടന്ന മേളയിൽ ഗംഗാനദിയുടെ തീരത്തുള്ള അലഹബാദ് എന്ന പട്ടണത്തിലേക്ക് ഒഴുകി എത്തിയത്. അതിൽ 1 കോടി ജനങ്ങൾ ആദ്യദിവസം തന്നെ സ്നാനം നിർവഹിച്ചു.

Devotees at Ganges for Kumbh Mela Festival
കുംബമേളയോട് അനുബന്ധിച്ച് ഗംഗയുടെ തീരത്ത് തടിച്ചു കൂടിയ ഭക്തജനങ്ങൾ

NDTV യുടെ റിപ്പോർട്ട്‌ അനുസരിച്ച് കുംബമേളയുടെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ സംഘാടകർ പ്രതീക്ഷിക്കുന്നത് 2 കോടിയോളം ജനങ്ങൾ സ്നാനം നിർവഹിക്കും എന്നാണ്. ഓരോ വർഷവും 30 ലക്ഷം മുതൽ 40 ലക്ഷം വരെ മുസ്ലിങ്ങൾ പങ്കെടുക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തെ ഇത് നിസാരം ആക്കി കളയുന്നു.

ഞാൻ ഒരിക്കൽ അലഹബാദ് സന്ദർശിച്ചിട്ടുണ്ട്. അലഹബാദ് പോലെ അത്ര വലുതല്ലാത്ത ഒരു പട്ടണത്തിൽ പെട്ടെന്ന്‌ കോടികണക്കിന് ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിക്കാതെ എങ്ങനെ ഒത്തു കൂടി എന്നുള്ളത് എനിക്ക് സങ്കല്പിക്കാനെ കഴിഞ്ഞില്ല. BBC യുടെ റിപ്പോർട്ട്‌ അനുസരിച്ച് ടോയിലെറ്റുകളും ഡോക്ടര്മാരും ഉൾപെടെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടി ഉള്ള സൌകര്യങ്ങൾ സജ്ജീകരിക്കാൻ വളരെ വലിയ അധ്വാനം ആണ് കഴിഞ്ഞ പ്രാവശ്യം വേണ്ടി വന്നത്.

10 കോടി ജനങ്ങൾ 1200 കോടി രൂപ മുടക്കി ഗംഗയിൽ സ്നാനം ചെയ്യുന്നത് എന്തിനായിരിക്കും ? നേപ്പാളിൽ നിന്നുള്ള ഒരു ഭക്തൻ BBC യോട് പറഞ്ഞു.

“ഞാൻ എന്റെ പാപങ്ങൾ കഴുകി കളഞ്ഞു”

Reuters ന്റെ റിപ്പോർട്ടിൽ തണുപ്പത്തു നഗ്നനായി വിറയ്ക്കുന്ന 77 വയസുള്ള സ്വാമി ശങ്കരാനന്ദ് സ്വരസ്വതി പറഞ്ഞു.

“ഞാൻ ഈ ജന്മത്തിലെയും കഴിഞ്ഞ ജന്മത്തിലെയും എന്റെ എല്ലാ പാപങ്ങളും കഴുകി കളഞ്ഞു”

NDTV പറയുന്നു

“പുണ്യജലത്തിൽ സ്നാനം നിർവഹിക്കുന്നത് തങ്ങളുടെ പാപങ്ങൾ കഴുകി കളയുന്നു എന്ന് ആരാധകർ വിശ്വസിക്കുന്നു.”

BBC ലെ ഒരു അഭിമുഖത്തിൽ 2001 ഇൽ നടന്ന കുംബമേളയിൽ മോഹൻ ശർമ എന്ന തീര്‍ത്ഥാടകന്‍ പറയുന്നു.

“ഞങ്ങൾ ഉണ്ടാക്കിയ എല്ലാ പാപങ്ങളും ഇവിടെ കഴുകി കളയുന്നു.”

പാപത്തെ കുറിച്ചുള്ള മനുഷ്യന്റെ സാര്വ്വത്രികമായ ബോധം

വേറെ ഒരു രീതിയിൽ പറഞ്ഞാൽ,   കോടിക്കണക്കിനു ജനങ്ങൾ തങ്ങളുടെ പാപങ്ങൾ എല്ലാം കഴുകി കളയാൻ കാശെല്ലാം ചിലവാക്കി, തിങ്ങിനിറഞ്ഞ തീവണ്ടിയിൽ എല്ലാം കയറി, നിരവതി കഷ്ടങ്ങൾ എല്ലാം സഹിച്ചു ഗംഗയിൽ എത്തി സ്നാനം നിർവഹിക്കുന്നു. ഇവർ എന്താണ് ചെയ്യുന്നത് എന്ന് തിരയുന്നതിന് മുമ്പ് ഇവർ തങ്ങളുടെ ജീവിതത്തിൽ നിന്നും തിരിച്ചറിയുന്ന പാപം എന്ന പ്രശ്‌നത്തെ കുറിച്ച് നമുക്ക് പര്യാലോചിക്കാം.

ശ്രീ സത്യസായി ബാബയും, “തെറ്റും” “ശരിയും

ഞാൻ പഠിച്ച ഒരു ഹിന്ദു സന്യാസി ആണ് സത്യസായി ബാബ. ധാര്‍മ്മികതയെ കുറിച്ചുള്ള അദ്ധ്യേഹത്തിന്റെ പഠിപ്പിക്കലുകൾ വളരെ പ്രശംസനീയമായി എനിക്ക് തോന്നി .   അദ്ധ്യേഹത്തിന്റെ പഠിപ്പിക്കലുകളെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം. ഇത് വായിക്കുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കുക. “ഈ നല്ല ധാര്‍മ്മിക നിര്‍ദ്ദേശങ്ങൾ പിന്തുടരുവാൻ കഴിയുമോ ?” “ഈ ധാര്‍മ്മിക നിര്‍ദ്ദേശങ്ങൾ ഞാൻ പിന്തുടരണോ “?

“”എന്താണ് ധർമം(നമ്മുടെ ധാർമിക ബാദ്ധ്യത) ? പറയുന്നത് പ്രവർത്തിക്കുക , ചെയ്ത് കിട്ടണം എന്ന് നിങ്ങൾ പറയുന്ന കാര്യം ചെയ്യുക, നിർദേശങ്ങൾ പാലിക്കുക , ക്രമത്തിൽ വ്യവഹരിക്കുക. ധര്‍മ്മനിഷ്ഠയോടെ സമ്പാതിക്കുക, ഭക്തിയോടെ അഭിലഷിക്കുക, ദൈവഭയത്തിൽ ജീവിക്കുക , ദൈവത്തിൽ എത്തി ചേരാൻ വേണ്ടി ജീവിക്കുക: അതാണ് ധർമ്മം” (Sathya Sai Speaks 4, p. 339)

“എന്താണ് നിങ്ങളുടെ കർത്തവ്യം?

  • ഒന്നാമതായി, നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൃജ്ഞതയോടും കൂടി പരിചരിക്കുക
  • രണ്ടാമത് , സത്യം പറയുകയും ധര്മ്മനിഷ്ഠയോടെ പെരുമാറുകയും ചെയ്യുക
  • മൂന്നാമത്, എപ്പോഴെല്ലാം നിങ്ങൾക്ക് കുറച്ചു സമയം ലഭിക്കുന്നുവോ അപ്പോൾ എല്ലാം മനസ്സിൽ ഒരു രൂപം സങ്കൽപിച്ചു ഭഗവാന്റെ നാമം ആവർത്തിച്ചു ചൊല്ലുക.
  • നാലാമതായി, മറ്റുള്ളവരെ കുറിച്ച് തിന്മ പറയുന്നതിൽ       ആനന്ദം കണ്ടെത്താതെ ഇരിക്കുകയും മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്താതെ ഇരിക്കുകയും ചെയ്യുക.
  • അവസാനം ആയി, മറ്റുള്ളവരിൽ ഒരു തരത്തിലും വേദന ഉണ്ടാക്കാതിരിക്കുക “ (Sathya Sai Speaks 4, pp.348-349)

“ആരെല്ലാം അവരുടെ സ്വാര്‍ത്ഥതയെ കീഴ്പെടുത്തുന്നുവോ , അവരെല്ലാം സ്വാര്‍ത്ഥമായ മോഹങ്ങളെ കീഴ്‌പ്പെടുത്തുകയും, മൃഗീയമായ വികാരത്തെയും ഉള്‍പ്രരണകളേയും നശിപ്പിക്കുകയും, ശരീരത്തെ താൻ ആയി കരുതുന്ന പ്രകൃത്യാ ഉള്ള പ്രവണത ഉപേക്ഷിക്കുകയും ചെയ്യുന്നു” (Dharma Vahini, p.4)

ഞാൻ ഇത് വായിച്ചപ്പോൾ ഇവയാണ് ഒരു ധാർമിക ചുമതലയായി ഞാൻ അനുവർത്തിക്കേണ്ട ധര്‍മ്മോപദേശം എന്ന് ഞാൻ കണ്ടെത്തി. നിങ്ങൾ എന്നോട് യോജിക്കുന്നില്ലേ ? പക്ഷെ, നമുക്ക് ഈ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കഴിയുമോ? നിങ്ങൾ (ഞാനും) അതിനു പര്യാപ്തർ ആണോ? ഈ നല്ല ധാർമിക നിയമങ്ങളിൽ നമ്മൾ പരാജയപെടുമ്പോൾ അല്ലെങ്കിൽ അപര്യാപ്തർ ആകുമ്പോൾ എന്ത് സംഭവിക്കുന്നു? ശ്രീ സത്യ സായി ബാബ താഴെ പറയും പ്രകാരം ഈ ചോദ്യത്തിന് ഉത്തരം തരുന്നു.

“പൊതുവെ , ഞാൻ മാധുര്യത്തോടെ ആണ് സംസാരിക്കാറ്, പക്ഷെ ഈ അദ്ധ്യാപനത്തിന്റെ കാര്യത്തിൽ ഞാൻ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല.ഞാൻ കര്‍ശനമായ അനുസരണം നിര്‍ബന്ധിക്കും. ഞാൻ നിങ്ങളുടെ അവസ്ഥക്ക് അനുയോജ്യം ആകാൻ വേണ്ടി അതിന്റെ കാഠിന്യം കുറക്കില്ല.” (Sathya Sai Speaks 2, p.186)

അതിന്റെ ആവശ്യങ്ങൾ തൃപ്തിപെടുത്താൻ കഴിയുമെങ്കിൽ ആ കാഠിന്യത്തിന്റെ അളവ്‌ നല്ലതാണു. തൃപ്തിപെടുത്താൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ നിന്നും ആണ് പാപം എന്ന ആശയം ഉടലെടുക്കുനത്. എപ്പോൾ എല്ലാം ഞാൻ ധാർമികമായ ലക്ഷ്യത്തിൽ എത്താതിരിക്കുന്നോ അല്ലെങ്കിൽ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ എന്താണ് എന്നറിയുകയും അത് ചെയ്യാതിരിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ ഞാൻ പാപം ചെയ്യുന്നു;ഞാൻ പാപി ആകുന്നു.

ഒരാളും താൻ ഒരു പാപി ആണ് എന്ന് വിളിക്കപെടാൻ താൽപര്യപെടുന്നില്ല , അത് അയാളെ അസ്വസ്ഥനാക്കുകയും കുറ്റക്കാരനാക്കുകയും ചെയ്യും. ആ ചിന്തകളെ ദൂരീകരിക്കാൻ വേണ്ടി മാനസികവും വൈകാരികവും ആയ ഊര്‍ജ്ജം ചിലവഴികേണ്ടിയും വരും. ഒരു പക്ഷെ സത്യസായി ബാബ അല്ലാതെ വേറെ ഏതെങ്കിലും ഒരു ഗുരുവിനെ നമുക്ക് കണ്ടെത്താൻ കഴിഞ്ഞേക്കാം. ഒരു നല്ല അദ്ധ്യാപകൻ ആണ് അയാൾ എങ്കിൽ ആ അദ്ധ്യാപന്റെ ധാർമിക നിർദേശങ്ങളും സത്യസായി ബാബയുടെതിനു സമവും അതുപോലെ പ്രവർത്തിപദത്തിൽ എത്തിക്കാൻ ബുദ്ധിമുട്ടും ആയിരിക്കണം.

ബൈബിൾ(സത്യവേദപുസ്തകം) പറയുന്നു, മതമോ, വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ നമ്മൾ എല്ലാവരിലും പാപത്തെ കുറിച്ചുള്ള ഈ ബോധം ഉണ്ട്, അതിനു കാരണം ഈ ബോധം ജനിക്കുന്നത് അന്തഃകരണത്തിൽ(മനസ്സാക്ഷി) നിന്നും ആണ് എന്നാണ്. വേദപുസ്തകം അത് ഇങ്ങനെ വിശദീകരിക്കുന്നു.

“ന്യായപ്രമാണമില്ലാത്ത(ബൈബിളിലെ പത്തു കൽപനകൾ) ജാതികൾ(യെഹൂദർ അല്ലാത്തവർ) ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;” (റോമർക്ക് എഴുതിയ ലേഖനം 2:13-14 )

അതുകൊണ്ടാണ് കോടികണക്കിന് തീർഥാടകർ തങ്ങളുടെ പാപത്തെ കുറിച്ച് ബോധം ഉള്ളവരായിരിക്കുന്നത്. അത് തന്നെ ആണ് വേദപുസ്തകവും പറയുന്നത്.

“ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,” (റോമർക്ക് എഴുതിയ ലേഖനം 3:23)

പ്രതസന മന്ത്രത്തിലെ പാപം

പ്രശസ്തമായ പ്രതസന മന്ത്രത്തിലെ ഒരു ആശയം ഞാൻ താഴെ പറയും പ്രകാരം പുനക്രമീകരിച്ചിരിക്കുന്നു.

“ഞാൻ ഒരു പാപി ആണ്. ഞാൻ പാപത്തിന്റെ ഫലം ആണ്. ഞാൻ പാപത്തിൽ ഉരുവായി. എന്റെ ആത്മാവ്‌ പാപത്തിനു കീഴ്പെട്ടിരിക്കുന്നു. ഞാൻ പാപികളിൽ ഏറ്റവും നികൃഷ്ടനാണ്. അതിമനോഹര നയനങ്ങൾ ഉള്ള കർത്താവേ (ഭഗവാനെ) എന്നെ രക്ഷിക്കേണമേ പരിത്യാഗത്തിന്റെ കർത്താവേ(ഭഗവാനെ).”

ഇതിലെ പ്രസ്‌താവനയും പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള അപേക്ഷയും നിങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ലേ?

സുവിശേഷംനമ്മുടെ പാപങ്ങളെ കഴുകി കളയുന്നു

കുംബമേളയിലെ തീര്‍ത്ഥാടകരും , പ്രതസന മന്ത്രം ഉരുവിടുന്ന ഭക്തരും അഭിമുഖീകരിക്കുന്ന ഒരേ പ്രശ്നം , അതായതു പാപത്തെ കഴുകി കളയുക എന്നുള്ളത് സുവിശേഷങ്ങളും സംബോധന ചെയ്യുന്നുണ്ട്.

അത് തങ്ങളുടെ വസ്ത്രം(അവരുടെ ധാർമിക വ്യവഹാരം) അലക്കുന്നവർക്ക് ഒരു വാഗ്‌ദാനം ആശംസിക്കുന്നു. അത് സ്വർഗത്തിൽ(നഗരം) ഉള്ള ഒരു അനശ്വരത(ജീവന്റെ വൃക്ഷം) ആണ്.

ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ. (വെളിപാട് 22 :14)

കുംബ മേള പാപത്തിന്റെ യഥാതഥ്യത്തെ പറ്റിയുള്ള മോശമായ വാർത്ത‍ നമ്മളെ കാണിക്കുന്നു തദ്വാര പാപശുദ്ധി വരുത്തേണ്ട ആവശ്യകതയെ ഉണർത്തുന്നു. സുവിശേഷങ്ങളിൽ പറയുന്ന ഈ വാഗ്ദാനം ഒരു വിദൂരമായ സാധ്യത ആണെന്ന് വരികിൽ കൂടി, അത് വളരെ വിലപ്പെട്ടതാകയാൽ തീർച്ചയായും അതിനെ കുറിച്ച് അന്വേഷിക്കേണ്ടത് ലാഭകരമായിരിക്കും. അതാണ്‌ ഈ വെബ്‌സൈറ്റ് കൊണ്ട് ഉദ്യേശിക്കുന്നത്

നിങ്ങൾക്ക് നിത്യജീവനിൽ താൽപര്യം ഉണ്ടെങ്കിൽ , പാപത്തിൽ നിന്ന് വിടുതൽ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ എങ്ങനെ എന്തുകൊണ്ട് പ്രജാപതി – നമ്മെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവം – നൽകപെട്ടു എന്നും അതുവഴി സ്വർഗരാജ്യത്തിൽ എത്തിച്ചേരാൻ കഴിയും എന്നും ഒരുമിച്ചു യാത്ര ചെയ്തു മനസിലാക്കുന്നത്‌ വിവേകം ആയിരിക്കും. വേദങ്ങളും ഇങ്ങനെ നമ്മളെ പഠിപ്പിക്കുന്നു. ഋഗ് വേദത്തിലെ പുരുഷസൂക്തത്തിൽ പ്രജാപതിയുടെ മനുഷ്യവതാരത്തെ കുറിച്ചും അവൻ നമുക്കായി യാഗം ആയി തീര്ന്നതിനെ കുറിച്ചും പ്രതിപാതിക്കുന്നു. എങ്ങനെ ആണ് ഈ പദ്ധതി യേശു മിശിഹായുടെ മനുഷ്യാവതാരം, ജീവിതം , മരണം മൂലം മനുഷ്യചരിത്രത്തിൽ സംഭവിച്ചത് എന്ന് വേദപുസ്തകം കൂടുതൽ വിശദം ആയി തന്നെ പ്രതിപാതിക്കുന്നുണ്ട്. എന്തുകൊണ്ട് കുറച്ചു സമയം എടുത്തു ഈ പദ്ധതി വഴി നിങ്ങളുടെ പാപങ്ങളും കഴുകി കളയാൻ കഴിയുമോ എന്നതിനെ കുറിച്ച് പഠിക്കാനും മനസിലാക്കാനും ശ്രമിച്ചു കൂടാ?